രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ജെഡിഎസ് എം.എല്‍.എമാര്‍ ബംഗളൂരുവിലെത്തി

  

Last Updated : May 19, 2018, 10:03 AM IST
രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ജെഡിഎസ് എം.എല്‍.എമാര്‍ ബംഗളൂരുവിലെത്തി

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് ഇന്ന് നടക്കാനിരിക്കെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ജെഡിഎസ് എം.എല്‍.എമാര്‍ ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലെത്തി. ഇതിനിടെ കോണ്‍ഗ്രസിന് ആശ്വാസം നല്‍കി വിട്ടുപോയ എം.എല്‍.എമാര്‍ മടങ്ങിയെത്തിയതായി സൂചന. ആനന്ദ്‌സിങ്ങും പ്രതാപ് പാട്ടീലുമാണ് ക്യാംപില്‍ നിന്ന് വിട്ടുനിന്നിരുന്നത്.

 

 

 

 

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാലുമണിക്കാണ്. 12 എംഎല്‍എമാരെ മാറ്റി നിര്‍ത്തുകയോ രാജി വയ്പിക്കുകയോ ചെയ്യുകയാണ് വോട്ടെടുപ്പ് ജയിക്കാന്‍ ബിജെപിക്ക് മുന്നിലുള്ള വഴി. പ്രതിപക്ഷത്തെ ലിംഗായത്ത് എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് കരുനീക്കം. ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിനു ശേഷം നാലുമണിയോടെയാണ് വിശ്വാസവോട്ടെടുപ്പ്. വിശ്വാസ വോട്ടടെടുപ്പിന് ശേഷമാകും അന്തിമവിധിയെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയകളിയില്‍ ബിജെപിക്കും ഗവര്‍ണര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

അതേസമയം, കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്ക് പിഴച്ചാല്‍ ദക്ഷിണേന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അത് കനത്ത തിരിച്ചടിയാകും. കേവലഭൂരിപക്ഷമില്ലാതെയാണ് മൂന്നുവട്ടവും യെദ്യൂരപ്പ കന്നഡമണ്ണില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയത്. 2004ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മറികടന്ന് കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് സഖ്യസര്‍ക്കാരിനെ യെദ്യൂരപ്പ താഴെയിറക്കി. അവഗണനയുടെ മുറിവേറ്റാണ് യെദ്യൂരപ്പ 2008ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതും ഏറ്റവും വലിയ ഒറ്റകക്ഷിയായതും. ഇതെല്ലാം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും യെദ്യൂരപ്പ മാത്രമായിരുന്നു.

എന്നാല്‍ ഇന്ന് കണക്കൂകൂട്ടലുകളുമായി അമിത്ഷായും മോദിയും യെദ്യൂരപ്പയ്ക്ക് പിന്തുണയുമായുണ്ട്. അതുകൊണ്ടുതന്നെ ഫലം എന്തായാലും കൂടുതല്‍ ബാധിക്കുന്ന മോദി അമിത്ഷാ അച്ചുതണ്ടിനെയാണ്. കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവുമെല്ലാം ബി.ജെ.പിയെ ദേശീയതലത്തില്‍ നാണം കെടുത്തിയിട്ടുണ്ട്.

നിലവില്‍ സഭയിലെ കക്ഷിനില 

ആകെ 222 സീറ്റുകള്‍

എച്ച് ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ട് മാത്രം. അപ്പോള്‍ ആകെ വോട്ട് 221 

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 വോട്ട്. (78 കോണ്‍ഗ്രസ്+37 ജെഡിഎസ്+രണ്ട് സ്വതന്ത്രര്‍) തങ്ങളുടെ ക്യാമ്പ് വിട്ടു എന്ന് കുമാരസ്വാമി പറഞ്ഞ രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയാണിത്. 

ബിജെപിയുടെ കക്ഷിനില 104 ആണ്.

Trending News