നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഇസ്ലാം മതവിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്നും ഇസ്മയില്‍ ഫാറൂഖി കേസ് വിശാല ബഞ്ചിന് വിടില്ല എന്നും സുപ്രീംകോടതി. അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ പരാതിയില്‍ വിധി പറയവേ ആണ് സുപ്രീംകോടതി ഇപ്രകാരം പരാമര്‍ശിച്ചത്. 

Last Updated : Sep 27, 2018, 02:27 PM IST
നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇസ്ലാം മതവിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്നും ഇസ്മയില്‍ ഫാറൂഖി കേസ് വിശാല ബഞ്ചിന് വിടില്ല എന്നും സുപ്രീംകോടതി. അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ പരാതിയില്‍ വിധി പറയവേ ആണ് സുപ്രീംകോടതി ഇപ്രകാരം പരാമര്‍ശിച്ചത്. 

ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യമെന്നും ജസ്റ്റിസ് അശോക് ഭൂഷന്‍ വായിച്ച വിധി വാചകത്തില്‍ പറയുന്നു. അതേസമയം, മൂന്നംഗ ബെഞ്ചില്‍ രണ്ടു വ്യത്യസ്ത വിധികളാണ് വന്നിരിക്കുന്നത്. 

ഇസ്മായില്‍ ഫാറൂഖിയും കേന്ദ്രസര്‍ക്കാരും തമ്മിലുളള കേസില്‍ 1994ലെ വിധിയാണ് സുപ്രീംകോടതി പുന:പരിശോധിച്ചത്. 1994ലെ വിധിയില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ക്ക് നിസ്കാരമാവമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തിയത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരാതിയില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹ ജ‍ഡ്ജിമാര്‍.

മുസ്ലിം ആരാധനാലയം സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യക്കേസിനെ ബാധിക്കുമെന്നും ധവാന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

ഇന്നത്തെ വിധി അയോധ്യക്കേസില്‍ വളരെ നിര്‍ണ്ണായകമാണ്. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം നീളില്ല എന്നും കോടതി സൂചിപ്പിച്ചു. 

 

 

Trending News