ഗവർണർ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച തൃശൂരിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ

അര മണിക്കൂറാണ് കൂടിക്കാഴ്ച നീണ്ടത്. ഇതിന് ശേഷം മടങ്ങിയ ഗവർണർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 06:02 AM IST
  • തൃശൂർ ആനക്കല്ലിലെ പ്രാദേശിക ആർഎസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച
  • അര മണിക്കൂറാണ് കൂടിക്കാഴ്ച നീണ്ടത്
  • ഇതിന് ശേഷം മടങ്ങിയ ഗവർണർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല
ഗവർണർ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച തൃശൂരിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. തൃശൂർ ആനക്കല്ലിലെ പ്രാദേശിക ആർഎസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂറാണ് കൂടിക്കാഴ്ച നീണ്ടത്. ഇതിന് ശേഷം മടങ്ങിയ ഗവർണർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

അതേസമയം രണ്ട് ദിവസമായി മോഹൻ ഭാഗവത് തൃശൂരിലുണ്ട്. ഞായറാഴ്ച രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് ബൈഠക്കിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ സാംഘിക്കിലും മോഹൻ ഭാ​ഗവത് സംസാരിക്കും. ​ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന വിമർശനം സിപിഎം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച.

ALSO READ: ''കണ്ണൂരിൽ തനിക്കെതിരെ വധശ്രമം ഉണ്ടായി; ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്''; മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ

അതേസമയം, സംസ്ഥാനത്ത് ​ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ സമർപ്പിക്കുന്നത്. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ, ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ  പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരിക്കാം സംസ്ഥാന സർക്കാരിനെതിരെ ​ഗവർണർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ​ഗവർണറെ പരിഹസിച്ചിരുന്നു. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട, അതിൽ സർക്കാരിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News