ലാവലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി

ലാവലിൻ കേസിൽ അന്തിമ വാദം കേൾക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാല്‍ സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.  തുടർന്നാണ് ഫെബ്രുവരി രണ്ടാം വാരം വാദം കേൾക്കാമെന്ന് കോടതി അറിയിച്ചത്. തിയതി തീരുമാനിച്ചിട്ടില്ല.

Last Updated : Jan 4, 2017, 04:28 PM IST
ലാവലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി

കൊച്ചി: ലാവലിൻ കേസിൽ അന്തിമ വാദം കേൾക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാല്‍ സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.  തുടർന്നാണ് ഫെബ്രുവരി രണ്ടാം വാരം വാദം കേൾക്കാമെന്ന് കോടതി അറിയിച്ചത്. തിയതി തീരുമാനിച്ചിട്ടില്ല.

ലാവലിൻ കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ആണ് ഹര്‍ജി സമർപ്പിച്ചത്. ജസ്റ്റിസ് പി. ഉബൈദിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ക്രിസ്‌മസ് അവധിക്ക് മുമ്പ് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഈ മാസം നാല് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ട് കേസിലെ റിവിഷന്‍ ഹര്‍ജിയിന്മേല്‍ തീര്‍പ്പുണ്ടാക്കാം എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുനത്. പിന്നീട് കേസ് ജസ്റ്റിസ് ഉബൈദിന്‍റെ ബഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Trending News