Idukki News: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

 Idukki Accident News: കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികൻ ഡ്രൈവറോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 10:31 AM IST
  • വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്നും കുമളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.
  • ഇറക്കം ഇറങ്ങുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നത് പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ കണ്ടിരുന്നു.
Idukki News: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

 Idukki Accident News: ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കുമളി അറുപത്തിയാറാംമൈല്‍ സ്പ്രിങ് വാലിക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു അപകടം. വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്നും കുമളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. ഇറക്കം ഇറങ്ങുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നത് പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ കണ്ടിരുന്നു. ഇയാൾ കാറിനു മുൻപിലെത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തീ ആളിപ്പടർന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലിടിച്ചു കയറി. ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു.

ബൈക്ക് യാത്രികനാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പീരുമേട് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. കാറിനകത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പീരുമേട് ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News