Tanur boat accident: എല്ലാം ബോട്ടുടമയുടെ അറിവോടെ, നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ

Tanur Boat Accident Updates: ദിനേശന്റെ വെളിപ്പെടുത്തൽ അനുസരിച്ച് എല്ലാം ബോട്ടുടമയായ നാസറിന്റെ അറിവോടെയാണെന്നും നേരത്തെയും സമനമായാ രീതിയിൽ ആളുകളെ കുത്തിനിറച്ച് യാത്ര നടത്തിയിട്ടുണ്ട് എന്നാണ്. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 09:57 AM IST
  • നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ
  • എല്ലാം ബോട്ടുടമയുടെ അറിവോടെ
  • നേരത്തെയും ഇത്തരത്തിൽ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയിട്ടുണ്ട്
Tanur boat accident: എല്ലാം ബോട്ടുടമയുടെ അറിവോടെ, നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ

Tanur boat accident: 22 പേരുടെ മരണത്തിനിടയിലാക്കിയ താനൂർ ബോട്ടപകടത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ദിനേശന്റെ വെളിപ്പെടുത്തൽ അനുസരിച്ച് എല്ലാം അതായത് നിയമലംഘനങ്ങൾ നടത്തിയതെല്ലാം  ബോട്ടുടമയായ നാസറിന്റെ അറിവോടെയെന്നാണ്.   നേരത്തെയും ഇത്തരത്തിൽ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയിട്ടുണ്ടെന്നും ദിനേശൻ മൊഴി നൽകിയിട്ടുണ്ട്. 

Also Read: Tanur boat Accident: താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി 2018 സിനിമ നിര്‍മാതാക്കള്‍

ഇതിനിടെ അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇന്ന് റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.  ഇന്നലെ നാസറിനെ 14 ത്യവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.  മത്സ്യബന്ധന ബോട്ടിനെ രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യം കാണിച്ചാണ് പോലീസ് ഇന്ന് അപേക്ഷ നൽകുന്നത്. 

Also Read: ഡോ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് കോട്ടയത്തെ വീട്ടിൽ 

അറസ്റ്റിലായ സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.  താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 22 പേർക്ക് മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കുത്തി നിറച്ചത്.  ഇതാണ് അപകട കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്  ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റുകയും ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഡ്രൈവർക്കും ലൈസൻസുണ്ടായിരുന്നില്ല.  

Also Read: Mangal Gochar 2023: ചൊവ്വയുടെ രാശിമാറ്റം വരുന്ന 50 ദിവസം ഈ 5 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി! 

അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബോട്ട് ഡ്രൈവർ ദിനേശൻ പോലീസ് പിടിയിലായത്. താനൂരിൽ നിന്ന് തന്നെയാണ് ഇയാലെ പിടികൂടിയത്.  ബോട്ട് മുങ്ങി അപകടം നടന്നതിന് പിന്നാലെ ഇയാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ താനൂര്‍ ബോട്ട് അപകടം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചുകൊണ്ട് സര്‍ക്കാര്‍ രം​ഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. 

താനൂർ ബോട്ടപകടം; ബോട്ടിലെ സഹായികളായ 3 പേർ കൂടി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേരെക്കൂടി അറസ്റ്റു ചെയ്തു.  ബോട്ടിലെ സഹായികളായിരുന്ന അപ്പു, അനി, ബിലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെതന്നെ അറസ്റ്റിലായിരുന്നു. ബോട്ട് ഡ്രൈവർ ദിനേശനെ താനൂരിൽ വെച്ചാണ് പോലീസ്അറസ്റ്റു ചെയ്തത്. ശേഷം ഇന്നലെ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും തിരൂർ സബ് ജയിലിലേക്ക് മാറ്റുകയുമായിരുന്നു.  ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ 

താനൂരിൽ അപകട സമയത്ത് ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ട്.  വെറും 22 പേരെ മാത്രം ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.  പരിധിയിലധികം ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റിയിരുത്തി എന്നത് ശ്രദ്ധേയം. ഇതിനിടയിൽ സർക്കാർ താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News