Alappuzha | ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശത്തെയാളുകളെ മാറ്റിപ്പാർപ്പിക്കും

ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതുമാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 03:34 PM IST
  • ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
  • ചെറിയനാട് വില്ലേജില്‍ കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ അഞ്ചു പേരുണ്ട്
  • ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജില്‍ സെന്റ് മേരീസ് പള്ളി ഹാളിലെ ക്യാമ്പിലേക്ക് ആറു കുടുംബങ്ങളിലെ 20 പേരെ മാറ്റി പാര്‍പ്പിച്ചു
  • നിലവില്‍ ജില്ലയിലെ രണ്ട് ക്യാമ്പുകളായി ഒമ്പത് കുടുംബങ്ങളിലെ 25 പേരാണുള്ളത്
Alappuzha | ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശത്തെയാളുകളെ മാറ്റിപ്പാർപ്പിക്കും

ആലപ്പുഴ: ചെങ്ങന്നൂരിൽ (Chengannur) താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ (Heavy rain) പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതുമാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്.

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെറിയനാട് വില്ലേജില്‍ കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍  മൂന്നു കുടുംബങ്ങളിലെ അഞ്ചു പേരുണ്ട്. ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജില്‍ സെന്റ് മേരീസ് പള്ളി ഹാളിലെ ക്യാമ്പിലേക്ക് ആറു കുടുംബങ്ങളിലെ 20 പേരെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ ജില്ലയിലെ രണ്ട് ക്യാമ്പുകളായി ഒമ്പത് കുടുംബങ്ങളിലെ 25 പേരാണുള്ളത്.

ALSO READ: Idukki Dam Opens : ഇടുക്കി ഡാം തുറന്നു, ഈ വർഷം ഇത് രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്

ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. അതിശക്തമായ കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ എ അലക്‌സാണ്ടർ അറിയിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. നിലവിലെ ജലനിരപ്പ് 140 അടിയാണ്. ഈ പശ്ചാത്തലത്തിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.

ALSO READ: Mudslide | കനത്ത മഴയിൽ എറണാകുളത്ത് മണ്ണിടിച്ചിൽ; ഒരു മരണം

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് തമിഴ്നാട് കേരളത്തിന് ആദ്യത്തെ മുന്നറിയിപ്പ് നൽകിയത്.

വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് പരി​ഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നതിൽ തീരുമാനം കൈക്കൊള്ളുന്നത്. അതേസമയം, തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News