Viral Video : കോലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ഗ്രൗണ്ടിലിറങ്ങിയ 'ആരാധകരെ' ഓടിച്ചിട്ട് പിടിച്ച് പോലീസ്

പിടികൂടിയ 4 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കബ്ബോൺ പാർക്ക് പോലീസാണ് കേസെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 08:12 PM IST
  • ഇന്നലെ മാർച്ച് 13 ഞായറാഴ്ച ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് പുരോഗമിക്കുന്നതിനിടെയാണ് നാല് കോലി ആരാധകർ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്.
  • ആദ്യം മൂന്ന് പേർ ചേർന്ന സംഘം വിരാടിന്റെ അടുക്കലെത്തി സെൽഫി ആവശ്യപ്പെടുകയായിരുന്നു.
  • ഇവരെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനിടെയാണ് നാലമത്തെയാളും മൈതനാത്തിലേക്ക് പാഞ്ഞു
Viral Video : കോലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ഗ്രൗണ്ടിലിറങ്ങിയ 'ആരാധകരെ' ഓടിച്ചിട്ട് പിടിച്ച് പോലീസ്

Viral Video : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ മൂന്ന് ആരാധകരേ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ വെച്ച് നടന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. കോലിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ ആരാധകരെ സുരക്ഷ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലാകുകയും ചെയ്തു. 

ഇന്നലെ മാർച്ച് 13 ഞായറാഴ്ച ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് പുരോഗമിക്കുന്നതിനിടെയാണ് നാല് കോലി ആരാധകർ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യം മൂന്ന് പേർ ചേർന്ന സംഘം വിരാടിന്റെ അടുക്കലെത്തി സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഇവരെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനിടെയാണ് നാലമത്തെയാളും മൈതനാത്തിലേക്ക് പാഞ്ഞു.

ALSO READ : Viral Video : ABD... ABD.. ആർത്തുവിളിച്ച് ആരാധകർ; വൈറലായി വിരാട് കോലിയുടെ പ്രതികരണം

മുഹമ്മദ് ഷമിയുടെ പന്തിൽ പരിക്കേറ്റ കുസൽ മെൻഡിസ് പ്രാഥമിക ചികിത്സ തേടുന്നതിനിടെയുള്ള സമയാത്താണ് നാല് പേരും ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. സംഭവം ശ്രദ്ധയിൽപെട്ട കബ്ബോൺ പാർക്ക്  പോലീസ് ഉടൻ തന്നെ 'ആരാധകരെ' പുൽമൈതാനത്തിലൂടെ ഓടിച്ചിട്ട് കീഴ്പെടുത്തുകയായിരുന്നു. 

പിടികൂടിയ 4 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കബ്ബോൺ പാർക്ക് പോലീസാണ് കേസെടുത്തത്. ഒരാൾ കൽബുറഗി സ്വദേശിയും മറ്റുള്ളവർ ബെംഗളൂരു സ്വദേശികളുമാണ്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News