ആരാധന അതിര് കടന്നു;വിരാട് കോഹ്‌ലി ആരാധകൻ രോഹിത് ശർമ്മ ആരാധകനായ സുഹൃത്തിനെ തല്ലിക്കൊന്നു

 തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ പൊയ്യൂരിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 01:54 PM IST
  • പി വിഘ്‌നേഷ് എന്ന 24 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്
  • സുഹൃത്ത് ധർമ്മരാജിനെ പോലീസ് പിടികൂടി
  • ഇരുവരും മദ്യലഹരിയിലായിരുന്നു
 ആരാധന അതിര് കടന്നു;വിരാട് കോഹ്‌ലി ആരാധകൻ രോഹിത് ശർമ്മ ആരാധകനായ സുഹൃത്തിനെ തല്ലിക്കൊന്നു

ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് തമിഴ്നാട്ടിൽ സുഹൃത്തിനെ തല്ലിക്കൊന്ന് യുവാവ്. കോഹ്‌ലിയോ രോഹിത് ശർമ്മയോ? ആരാണ് കേമൻ? എന്ന ചോദ്യം തർക്കമാവുകയും ഒടുവിൽ കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ പൊയ്യൂരിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പി വിഘ്‌നേഷ് എന്ന 24 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്ത്  ധർമ്മരാജിനെ പോലീസ് പിടികൂടി.

ചൊവ്വാഴ്ച രാത്രി മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തിരുന്ന്, രോഹിത് ശർമ്മ ആരാധകനായ വിഘ്‌നേഷും വിരാട് കോഹ്‌ലി ആരാധകനായ ധർമ്മരാജും ഐപിഎൽ ക്രിക്കറ്റ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ, വിഘ്‌നേഷ് ആർ‌.സി‌.ബിയെയും വിരാട് കോഹ്‌ലിയെയും പരിഹസിക്കുകയും രോഹിത് ശർമയേയും മുംബൈ ഇന്ത്യൻസിനെയും പുകഴ്ത്തുകയും ചെയ്തു. ഇതോടെ തർക്കം രൂക്ഷമായി.

അരിശംപൂണ്ട ധർമ്മരാജ് കൈയ്യിലിരുന്ന മദ്യക്കുപ്പി കൊണ്ട് വിഘ്‌നേഷിനെ അടിക്കുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയിൽ മാരകമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കീലപ്പാളൂർ പോലീസ് പറഞ്ഞു.‘ഇരുവരും മദ്യലഹരിയിലായിരുന്നു. സമീപത്തെ സിഡ്‌കോ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് ധർമ്മരാജിനെയും പിടികൂടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News