Israeli Attack: 3 തവണ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, ഗാസയിൽ സ്കൂൾ പൂർണമായും തകർന്നു

ഹമാസ് കമാൻഡർ അടക്കം 9 പേർ വെസ്റ്റ്ബാങ്കിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  

Written by - Zee Malayalam News Desk | Last Updated : Aug 4, 2024, 08:43 AM IST
  • 3 തവണയാണ് ‍ഷെയ്ഖ് റദ്‍വാനിലെ സ്കൂളിൽ ആക്രമണം നടന്നത്.
  • ആക്രമണത്തില്‍ സ്കൂൾ പൂർണമായും തകർന്നു.
  • നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.
Israeli Attack: 3 തവണ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, ഗാസയിൽ സ്കൂൾ പൂർണമായും തകർന്നു

ടെല്‍ അവീവ്: പലസ്തീനികൾ അഭയം തേടിയ ഗാസയിലെ സ്കൂളിന് നേരെ ബോംബ് ആക്രമണം. ഇസ്രായേലിന്റെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 3 തവണയാണ് ‍ഷെയ്ഖ് റദ്‍വാനിലെ സ്കൂളിൽ ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്കൂൾ പൂർണമായും തകർന്നു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ആദ്യ ആക്രമണത്തിന് പിന്നാലെ ആളുകളെ ഒഴിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അതേസമയം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം 9 പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു. ടെഹ്‍റാനിൽ വച്ച് നടന്ന ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി.

Also Read: Earthquake: ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

 

ഇറാനിലെ ടെഹ്‍റാനിൽ തന്‍റെ ഗസ്റ്റ്ഹൗസിലുണ്ടായ സ്ഫോടനത്തിലാണ് ഹനിയെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്‍റാനിലെത്തിയത്. അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ നടത്തിയ ആക്രമണമായിരുന്നുവെന്നാണ് ഇറാൻ ആരോപിക്കുന്നത്. എന്നാൽ, ഇസ്രായേൽ ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News