Crime News: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു

Kottarakkara taluk hospital attack: ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ ജിജോ കെ ബേബിക്കാണ് മർദ്ദനമേറ്റത്. ഒപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 02:37 PM IST
  • ആശുപത്രിയിലെത്തിയ ആൾ സെക്യൂരിറ്റി ജീവനക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു
  • പ്രതിയായ സാബുവിനെ കൊട്ടാരക്കര പോലീസ് പിടികൂടി
  • അക്രമിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പോലീസിന്റെ ​നി​ഗമനം
Crime News: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ ജിജോ കെ ബേബിക്കാണ് മർദ്ദനമേറ്റത്. ഒപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ആശുപത്രിയിലെത്തിയ ആൾ സെക്യൂരിറ്റി ജീവനക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രതിയായ സാബുവിനെ കൊട്ടാരക്കര പോലീസ് പിടികൂടി. അക്രമിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പോലീസിന്റെ ​നി​ഗമനം.

ഡോ. വന്ദന ദാസിന്റെ മരണത്തിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തുന്നവർ  ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നത് പതിവാകുകയാണ്. ആക്രമണത്തെ അപലപിച്ച് ആശുപത്രിക്ക് മുന്നിൽ ജീവനക്കാൻ പ്രതിഷേധിച്ചു.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; സംഭവം ആലുവയിൽ

എറണാകുളം: ആലുവയിൽ വീണ്ടും പീഡനം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. ചാത്തൻപുറത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തിരച്ചിലിനൊടുവിൽ സമീപത്തെ പാടത്ത് നിന്ന് ചോരയൊലിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ പോലീസിൽ വിവിരമറിയിച്ചു.

ALSO READ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ചൂഷ്ണം ചെയ്തു; മധ്യവയസ്കൻ പിടിയിൽ

അതിക്രമത്തിൽ പരിക്കേറ്റ കുട്ടിയെ കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന് കരുതുന്നു.

അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉടൻ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്. കുട്ടിയുമായി നാട്ടുകാർ വീട്ടിൽ എത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലാത്ത കാര്യം വീട്ടുകാർ അറിയുന്നത്. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങളാണ് കഴിഞ്ഞിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News