Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Karamana Murder Case: അഖിലിനെ കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 11, 2024, 10:13 AM IST
  • കരമനയിൽ കാറിലെത്തിയ സംഘം 23 വയസ്സുകാരനെ തലക്കടിച്ചു കൊലപ്പെടുത്തി
  • നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • അക്രമികൾ കരമന അനന്ദു വധക്കേസിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്
Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കരമനയിൽ കാറിലെത്തിയ സംഘം  23 വയസ്സുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.  കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമികൾ കരമന അനന്ദു വധക്കേസിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്.  

Also Read: അക്രമികൾ കരമന അനന്ദു വധക്കേസിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്.  

അഖിലിനെ കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു. അഖിലിന്റെ ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു കാറിലെത്തിയ സംഘം അഖിലിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.

Also Read: രാഹുവിന്റെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ധനനേട്ടവും പുരോഗതിയും!

അഖിലിനെ തലയോട്ടി പിളർന്ന നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.  തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. ഈ കൂരകൃത്യത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ബാറിൽ അഖിലും അക്രമി സംഘവുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവും

ഇത് മുൻകൂട്ടി ആലോചിച്ചുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. കുറ്റവാളികൾ ഹോളോബ്രിക്സ് ഉൾപ്പെടെ തങ്ങളുടെ കയ്യിൽ കരുതിയിരുന്നു.  അഖിലിനെ പ്രതികൾ ആക്രമിച്ചപ്പോൾ കുട്ടികളടക്കം സമീപത്തുണ്ടായിരുന്നു. അഖിലിന്റെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതിക രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.  കേസിൽ അന്വേഷണം നടക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News