Murder Case: സഹോദരനെ കൊന്നകേസിൽ അനുജന് ജീവപര്യന്തം!

Crime News: തിരുനെൽവേലി തെങ്കാശി സ്വദേശി മുരുകൻ പള്ളിച്ചൽ മുടവൂർപാറയിൽ വാടകയക്ക് താമസിച്ചു വരികയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 10:06 PM IST
  • സഹോദരനെ കൊന്നകേസിൽ അനുജന് ജീവപര്യന്തം
  • നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ ആണ് ശിക്ഷ വിധിച്ചത്
  • തിരുനെൽവേലി തെങ്കാശി സ്വദേശി മുരുകൻ പള്ളിച്ചൽ മുടവൂർപാറയിൽ വാടകയക്ക് താമസിച്ചു വരികയായിരുന്നു
Murder Case: സഹോദരനെ കൊന്നകേസിൽ അനുജന് ജീവപര്യന്തം!

നെയ്യാറ്റിൻകര: മുടവൂർപാറ ശിവൻ കൊലക്കേസിൽ സഹോദരൻ മുരുകന് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര പള്ളിച്ചൽ പൂങ്കോട് ബാബാ നിവാസിൽ താമസിച്ചിരുന്ന ശിവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇളയ സഹോദരനുമായ മുരുകനെയാണ് ജീവപര്യന്തം കഠിനതടവും 250000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 

Also Read: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 1123 ഗ്രാം സ്വര്‍ണം

നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ ആണ് ശിക്ഷ വിധിച്ചത്. തിരുനെൽവേലി തെങ്കാശി സ്വദേശി മുരുകൻ പള്ളിച്ചൽ മുടവൂർപാറയിൽ വാടകയക്ക് താമസിച്ചു വരികയായിരുന്നു.  സംഭവം നടന്നത് 2018 ജൂൺ ആറിന് രാത്രി 8:15 ഓടെയായിരുന്നു. കൊലചെയ്യപ്പെട്ട ശിവൻ കേസിലെ പ്രതിയായ മുരുകന്റെ ജ്യേഷ്ഠൻ ആണ്.  ശിവൻ പള്ളിച്ചൽ പൂങ്കോട് ബാബ നിവാസിൽ ഭാര്യ ധന്യയ്ക്കും മകൻ വിഷ്ണുവുമൊത്തു വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പ്രതിയായ മുരുകൻ തമിഴ്നാട്ടിലുള്ള ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം തെങ്കാശിയിൽ നിന്ന്‌ മറ്റൊരു സ്ത്രീയുമൊത്തു രഹസ്യമായി മുടവൂർപാറയിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മുരുകന്റെ ആദ്യ ഭാര്യയിലുള്ള മകൻ കാർത്തിക് ശിവന്റെ വീട്ടിലെത്തിയത്.

Also Read: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവിന്റെ പ്രതികരണം!

 

കാർത്തിക് ശിവനോട് തന്റെ പിതാവിന്റെ വീട് കാണിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം സമ്മതിക്കാതിരുന്ന ശിവൻ പിന്നീട് കാർത്തിക്കിനേയും കൂട്ടി മുരുകന്റെ വീട്ടിലെത്തുകയായിരുന്നു.  തന്റെ ആദ്യ ഭാര്യയിലെ മകനെ കണ്ട മുരുകൻ പ്രകോപിതനാകുകയും. തർക്കത്തിനിടെ മുരുകൻ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കൊടുവാൾ എടുത്തുകൊണ്ട് വന്നു ശിവനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. വെട്ടുകൊണ്ട് തിരിഞ്ഞോടാൻ ശ്രമിച്ച ശിവന്റെ മുതുകിലും ഇടതു തുടയിലും പ്രതി പിന്നെയും വെട്ടുകയും. തുടർന്ന് സംഭവ സ്ഥലത്തുവെച്ചു തന്നെ ശിവൻ മരിക്കുകയുമായിരുന്നു. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

 

പ്രോസിക്യുഷൻ 30 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകളും കേസിൽപെട്ട 34 വസ്തു വകകളും കോടതിയിൽ ഹാജരാക്കുകയുമായുണ്ടായി. ബാലരാമപുരം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്.എം. പ്രദീപ്കുമാർ ആണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാറാണ് കോടതിയിൽ ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News