ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദരന്‍ ഭാര്യാ സഹോദരൻ സുരേന്ദർ കുമാർ ബൻസാലിനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ബൻസാലിനെതിരെ അന്വേഷണം ആരംഭിച്ചു.
ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ് കുറ്റം.
വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാൽ നിർമാണത്തിന് കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്രിവാൾ സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. വിവിധ കമ്പനികളുടെ പേരില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കരാര്‍ സ്വന്തമാക്കി തിരിമറി നടത്തിയെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.