നിര്‍ഭയാ കേസ്;വീണ്ടും തന്ത്രവുമായി വധശിക്ഷ കാത്ത് കഴിയുന്ന പ്രതി

നിര്‍ഭയാ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപെട്ട് നിര്‍ഭയാ കേസിലെ പ്രതി വിനയ് ശര്‍മ്മ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് മുന്നില്‍ അപേക്ഷ നല്‍കി.

Last Updated : Mar 9, 2020, 09:05 PM IST
നിര്‍ഭയാ കേസ്;വീണ്ടും തന്ത്രവുമായി വധശിക്ഷ കാത്ത് കഴിയുന്ന പ്രതി

ന്യൂഡെല്‍ഹി:നിര്‍ഭയാ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപെട്ട് നിര്‍ഭയാ കേസിലെ പ്രതി വിനയ് ശര്‍മ്മ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് മുന്നില്‍ അപേക്ഷ നല്‍കി.

അഭിഭാഷകന്‍ എപി സിങ് വഴിയാണ് വിനയ് ഹര്‍ജി നല്‍കിയിരിക്കുന്നത്.സിആര്‍പിസി 432,433 വകുപ്പുകള്‍ പ്രകാരമാണ് അപേക്ഷ,അപേക്ഷയില്‍ പറയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് വിധിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് അര്‍ഹനല്ലെന്നും ജീവ പര്യന്തം ശിക്ഷനല്‍കണമെന്നുമാണ് വിനയ് ശര്‍മ പറയുന്നത്.

പ്രായക്കുറവ്,മോശം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍,സ്വയം മാറാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തം ആക്കിമാറ്റണമെന്ന അഭ്യര്‍ഥനയാണ് അപേക്ഷയില്‍ ഉള്ളത്.

നിര്‍ഭയാ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിംഗ്,പവന്‍ ഗുപ്ത,വിനയ് ശര്‍മ്മ,അക്ഷയ് കുമാര്‍ സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് തീഹാര്‍ ജയിലില്‍ കഴിയുന്നത്‌.ഈ മാസം ഇരുപതിന് രാവിലെ 5.30 ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ മാര്‍ച്ച് അഞ്ചിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണവാരന്റ് പുറപ്പെടുവിച്ചിരുന്നു.

Trending News