Death: തൃശൂരിൽ ദമ്പതികൾ കിണറ്റിൽ വീണു; ഭർത്താവ് മരിച്ചു

Couple falls into well in Thrissur: കഴിഞ്ഞ ദിവസം വെെകീട്ട് ഏഴ് മണിയോടെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പ്രഭാകരനും വത്സലയും വീണത്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 05:25 PM IST
  • ചേര്‍പ്പ് സ്വദേശി പാണ്ടിയത്ത് വീട്ടിൽ 64 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്.
  • പ്രഭാകരൻ്റെ ഭാര്യ 55 വയസ്സുള്ള വത്സലയെ രക്ഷപ്പെടുത്തി.
  • പ്രഭാകരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വത്സലയും കിണറ്റില്‍ വീണത്.
Death: തൃശൂരിൽ ദമ്പതികൾ കിണറ്റിൽ വീണു; ഭർത്താവ് മരിച്ചു

തൃശ്ശൂര്‍: ചേർപ്പിൽ കിണറിൽ വീണ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ചേര്‍പ്പ് സ്വദേശി പ്രഭാകരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വെെകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഭാര്യ വത്സലയെ നിസാര പരിക്കുകളോടെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചേർപ്പ് സി.എൻ.എൻ സ്‌കൂളിന് സമീപത്തെ ഇവരുടെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ഇരുവരും വീണത്. ചേര്‍പ്പ് സ്വദേശി പാണ്ടിയത്ത് വീട്ടിൽ 64 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്. ഭാര്യ 55 വയസ്സുള്ള വൽസലയെ രക്ഷപ്പെടുത്തി. കിണറ്റില്‍ വീഴുന്നതിനിടെ പ്രഭാകരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വത്സലയും വീണത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വത്സലയെ രക്ഷപ്പെടുത്തി തൃശൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വത്സലക്ക് കാര്യമായ പരിക്കുകളില്ല. 

ALSO READ: അരിക്കൊമ്പനൊടുള്ള സ്നേഹം മൂത്ത് 8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് ആരാധകന്‍

പ്രഭാകരനെ മൂന്ന് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രഭാകരന് ചേർപ്പ് മേഖലയിൽ കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന ജോലിയാണ്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് കാലു തെറ്റി കിണറ്റിൽ വീഴുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News