Kerala Plus One Exam: പരീക്ഷ നടത്തണോ വേണ്ടയോ? സുപ്രീംകോടതി ഇന്ന് കേൾക്കും

പരീക്ഷ റദ്ദാക്കണമെന്ന വിഷയത്തിൽ കക്ഷിചേർക്കാൻ ആവശ്യപ്പെട്ട് 48 വിദ്യാർഥികൾ  കേരളത്തിൽ നിന്ന് നൽകിയ അപേക്ഷയും കോടതി പരിഗണിക്കും (Kerala Plus One Exam Updates)

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 08:00 AM IST
  • കണക്ക് പരിശോധിച്ചാൽ കേരളത്തിൽ ഇനി പരീക്ഷ ഏഴുതാനുള്ളത് ഏതാണ്ട് മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ്.
  • ബി.ടെക് പരീക്ഷകളും ഡി​ഗ്രി പരീക്ഷകളും നടത്തി ആത്മവിശ്വാസത്തിലാണ് സംസ്ഥാന സ‍ർക്കാർ
  • ഏറ്റവും ശ്രദ്ധേയമായ കാര്യം ഒാൺലൈൻ ക്ലാസുകൾ പലതും കുട്ടികൾക്ക് കൃത്യമായി കേൾക്കാൻ പറ്റിയിട്ടില്ല.
  • കഴിഞ്ഞ മാർച്ചിലായിരുന്നു പരീക്ഷ നടക്കേണ്ടത്.
Kerala Plus One Exam: പരീക്ഷ നടത്തണോ വേണ്ടയോ? സുപ്രീംകോടതി ഇന്ന് കേൾക്കും

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ നടത്തുന്നത്  സംബന്ധിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്ന് കോടതി നൽകുന്ന നിർദ്ദേശം വിഷയത്തിൽ ഏറ്റവും നിർണ്ണായകമായിരിക്കും. നേരത്തെ സംസ്ഥാന സർക്കാർ പരീക്ഷ നടത്താൻ സമ്മതമാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു.

അതേസമയം പരീക്ഷ റദ്ദാക്കണമെന്ന വിഷയത്തിൽ കക്ഷിചേർക്കാൻ ആവശ്യപ്പെട്ട് 48 വിദ്യാർഥികൾ  കേരളത്തിൽ നിന്ന് നൽകിയ അപേക്ഷയും കോടതി പരിഗണിക്കും. എന്നാൽ ഇതെങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരാനുണ്ട്.

ALSO READ: Covid-19: തീയേറ്ററുകൾ തുറക്കുന്നത് ഇനിയും വൈകും, അനുകൂല സാഹചര്യമായിട്ടില്ല, മന്ത്രി സജി ചെറിയാൻ

പ്ലസ് വൺ പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിക്ക് പോലും രോഗ ബാധ വരാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇതിനോടകം സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കാൻ ഇരുന്നതാണെങ്കിലും കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസ്  എ എൻ ഖാൻവിൽക്കർ  അവധി ആയതിനാൽ മാറ്റിവെക്കുകയായിരുന്നു

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കേസിൽ ജസ്റ്റിസ്അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒന്നും ഫലപ്രദമല്ലെന്നും സംസ്ഥാനത്തെ ഉൾപ്രദേശങ്ങൾ, കടലോര മേഖലകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് പരമിതിയുണ്ടെന്നും അപേക്ഷയിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

ALSO READ:  Plus one exam: തീരുമാനം നാളെ അറിയിക്കണമെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി

അതേസമയം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന എഴുപത് ശതമാനം കോവിഡ് കേസുകളും കേരളത്തിലാണെന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിക്കുകയും ഇതിൽ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നുഏപ്രിലിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ എസ്‌എസ്‌എൽസി, പ്ലസ്ടു പരീക്ഷകൾ വിജയകരമായി നടത്തിയെന്നാണ് പരീക്ഷ നടത്താൻ അനുമതി ലഭിക്കുന്നതിൽ സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന പ്രധാന അവകാശവാദം.

കണക്ക് പരിശോധിച്ചാൽ കേരളത്തിൽ ഇനി പരീക്ഷ ഏഴുതാനുള്ളത് ഏതാണ്ട് മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ്. ഒക്ടോബറിൽ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നു ഇതിന് മുൻപ് തന്നെ പരീക്ഷകൾ പൂർത്തിയാക്കും എന്നാണ് നേരത്ത സംസ്ഥാന സ‍ർക്കാ‍ർ അറിയിച്ചത്. ബി.ടെക് പരീക്ഷ്ഷകളും,ഡി​ഗ്രി പരീക്ഷകളും നടത്തി ആത്മവിശ്വാസത്തിലാണ് സംസ്ഥാന സ‍ർക്കാർ ഇവയെല്ലാം തന്നെ വലിയ വിജയകരമായി പൂ‍ർ‌ത്തിയാക്കി.

ALSO READ:Plus One Exam: കുട്ടികളുടെ ഭാവി കണക്കിലെടുക്കണം പ്ലസ് വൺ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ

ഏറ്റവും ശ്രദ്ധേയമായ കാര്യം ഒാൺലൈൻ ക്ലാസുകൾ പലതും കുട്ടികൾക്ക് കൃത്യമായി കേൾക്കാൻ പറ്റിയിട്ടില്ല. ഇതിന് പിന്നിൽ  ഇൻറർനെറ്റ് പ്രശ്നം അടക്കം നിരവധി കാര്യങ്ങളുണ്ട്. കഴിഞ്ഞ മാർച്ചിലായിരുന്നു പരീക്ഷ നടക്കേണ്ടത്. എന്നാൽ ഇപ്പോൾ കുട്ടികൾ പ്ലസ്ടുവിലാണ്. ഇതും പ്രശ്നമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News