ദുബായ്: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ തട്ടികൊണ്ട് പോയി കൊലപെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ദുബായിലെ ജോലി നഷ്ടമായി. ഇയാളെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടതായും ഇനി തിരിച്ചെത്തിയാല്‍ പ്രവേശിപ്പിക്കില്ലെന്നും കമ്പനി അറിയിച്ചു.
സഹോദരിയെ കാണാനില്ലെന്നും അച്ഛന്‍ ആശുപത്രിയിലാണെന്നും കരഞ്ഞു പറഞ്ഞിട്ടാണ് ഇയാള്‍ കമ്പനിയില്‍ നിന്നും അടിയന്തിര ലീവ് ആവശ്യപ്പെട്ടത്. അതിനു പിന്നില്‍ ഇത്തരമൊരു ക്രിമിനല്‍ ഉദ്ദേശമുള്ളതായി അറിയില്ലായിരുന്നുവെന്നും നാട്ടിലേക്ക് പോകാന്‍ ഷാനുവിന് അടിയന്തിര ലീവ് അനുവദിച്ചതില്‍ ഖേദമുണ്ടെന്നും കമ്പനി അറിയിച്ചു.
ദുബായില്‍ ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന ഷാനുവിന് അടുത്ത വർഷം ജൂലൈ വരെ വിസ കാലാവധിയുണ്ട്. കെവിൻ ജോസഫും നീനുവും രജിസ്റ്റർ വിവാഹം കഴിച്ചു എന്നറിഞ്ഞതിനെ തുർന്നാണ് ഷാനു ചാക്കോ ദുബായിൽ നിന്ന് നാട്ടിലെത്തിയത്.