KIIFB Masala Bond Case: ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ

KIIFB Masala Bond Case:  ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 06:08 AM IST
  • ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ
  • ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല
  • അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നത്
KIIFB Masala Bond Case: ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ

കൊച്ചി: KIIFB Masala Bond Case: കിഫ്ബി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നത്.  തുടര്‍ നടപടികള്‍ വിലക്കണമെന്നും ഐസക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി നല്‍കിയ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ (FEMA) ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും  കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത  അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും ഹര്‍ജിയില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നുണ്ട്. 

Also Read: ED Summons Thomas Isaac: കിഫ്‌ബി സാമ്പത്തിക ഇടപാടിൽ തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്

ഇതിനു പിന്നിൽ സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണെന്ന് പറഞ്ഞ തോമസ് ഐസക് കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാവശ്യപ്പെട്ട് തോമസ് ഐസകിന് ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് രണ്ടാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട്  സ്വീകരിച്ചതിലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ഇഡിയുടെ ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് തോമസ് ഐസകിന്റെ വാദം.  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്ന് ഹാജരാകില്ലെന്ന കാര്യം തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയിട്ടുമുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തോമസ് ഐസകിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

Also Read: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ

ഇഡിയുടെ നോട്ടീസിൽ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനു കുരുക്കായത് കിഫ്‌ബിയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ്. കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ടു സ്വീകരിച്ചതിന്‌ കിഫ്‌ബിക്കെതിരേ കേസെടുത്ത ഇ.ഡി. നേരത്തെ കിഫ്‌ബി സി.ഇ.ഒ., ഡപ്യൂട്ടി സി.ഇ.ഒ. എന്നിവരോട്‌ വിശദീകരണം ചോദിച്ചിരുന്നു.  കിഫ്‌ബിക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്‌. അന്വേഷണത്തിൽ ക്രമക്കേട്‌ നടന്നെന്നാണ്‌ ഇ.ഡിയുടെ വിലയിരുത്തല്‍.  മന്ത്രിയുടെ അറിവോടെയാണു എല്ലാം ചെയ്‌തിട്ടുള്ളതെന്ന ഉദ്യോഗസ്‌ഥരുടെ മൊഴിയാണ് തോമസ് ഐസക്കിന് കുരുക്കായത്. മാത്രമല്ല മസാല ബോണ്ട്‌ വാങ്ങിച്ചവരുടെ പട്ടിക ഇതുവരെ നല്‍കിയിട്ടില്ല. എന്നാൽ മറ്റു ചില രേഖകള്‍ ഇ.ഡിക്കു കൈമാറിയിട്ടുണ്ട്‌. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട്‌ നിര്‍ണായകമാണ്. രാഷ്‌ട്രീയ പകപോക്കലായി ഇതിനെ കാണാനാണു സിപിഎം തീരുമാനമെങ്കിലും നിയമോപദേശം തേടിയാകും പാര്‍ട്ടി നിലപാട്‌ എടുക്കുക.

Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം 

 

കിഫ്‌ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട്‌ ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമെന്നു നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെ കിഫ്‌ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇ.ഡി. 2020 നവംബറിൽ റിസര്‍വ്‌ ബാങ്കിനു കത്ത്‌ നല്‍കിയിരുന്നു.  മസാല ബോണ്ടുവഴി 2,150 കോടി രൂപ സമാഹരിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി. റിസര്‍വ്‌ ബാങ്കിനോട്‌ ആരാഞ്ഞിരുന്നു. കൂടാതെ കിഫ്‌ബിക്കു വേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്‌തി വിവരങ്ങള്‍ തുടങ്ങിയവയും ഇഡി അന്വേഷിക്കുന്നുണ്ട്‌. മസാല ബോണ്ട്‌ വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ ശ്രമം തുടങ്ങിയ 2019 മാര്‍ച്ച്‌ മുതല്‍ കിഫ്‌ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികൾ നിരീക്ഷിക്കുകയായിരുന്നു.രാജ്യത്തിനു പുറത്തു നിന്നു സംസ്‌ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്‌ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട്‌ വഴി കിഫ്‌ബി പണം സമാഹരിച്ചതിലൂടെ നടന്നതെന്നു സി.എ.ജി. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News