Mullapperiyar Dam : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി

അതേസമയം കേരളത്തിന്റെ ആവശ്യങ്ങൾ ഡാമിന്റെ മേൽനോട്ട സമിതിക്ക് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 10:52 AM IST
  • മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച കേസിലെ ഹർജി സുപ്രീം കോടതി (Supreme Court)ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് മേൽനോട്ട സമിതി തീരുമാനം എടുത്തിരിക്കുന്നത്.
  • തീരുമാനം ഇന്ന് മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിക്കും.
  • ഇപ്പോഴുണ്ടായി കൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് മേൽനോട്ട സമിതി അറിയിച്ചിരിക്കുന്നത്.
  • അതേസമയം കേരളത്തിന്റെ ആവശ്യങ്ങൾ ഡാമിന്റെ മേൽനോട്ട സമിതിക്ക് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. അതിനാൽ തന്നെ പുതിയ ഡാമെന്ന തീരുമാനത്തിലേക്ക് ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Mullapperiyar Dam : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി

Idukki : മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullapperiyar) ജലനിരപ്പ് (Waterlevel) 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി തീരുമാനിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച കേസിലെ ഹർജി സുപ്രീം കോടതി (Supreme Court)ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് മേൽനോട്ട സമിതി തീരുമാനം എടുത്തിരിക്കുന്നത്. തീരുമാനം ഇന്ന് മേൽനോട്ട  സമിതി സുപ്രീം കോടതിയെ അറിയിക്കും.

ഇപ്പോഴുണ്ടായി കൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് മേൽനോട്ട സമിതി അറിയിച്ചിരിക്കുന്നത്. അതേസമയം കേരളത്തിന്റെ ആവശ്യങ്ങൾ ഡാമിന്റെ മേൽനോട്ട സമിതിക്ക് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. അതിനാൽ തന്നെ പുതിയ ഡാമെന്ന തീരുമാനത്തിലേക്ക് ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ: Mullaperiyar Dam Waterlevel: ജലനിരപ്പ് 137 അടിയായി നിലനിർത്തണം, തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകണമെന്ന് കേരളം

അതേസമയം ഇന്നലെ ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തിയ  തമിഴ്നാട് ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഇതിനെ എത്തിർത്തിരുന്നു. മാത്രമല്ല ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ജലനിരപ്പ് 138 അടിയായി ശനിയാഴ്ച വരെ നിലനിർത്താമെന്ന് തമിഴ്നാട് അറിയിച്ചു. ജലനിരപ്പ് 138 ഡിയെത്തിയാൽ ജലം തുറന്ന് വിടുമെന്നും അറിയിച്ചിരുന്നു.

ALSO READ:  Mullaperiyar Case: 1886 ലെ പട്ടയ കരാറിൽ കേരള - തമിഴ്‌നാട് സർക്കാരുകൾക്ക് Supreme Court നോട്ടീസ് നൽകി

2018ൽ സുപ്രീംകോടതി നിർദ്ദേശിച്ചത് 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്നാണ്. യോ​ഗത്തിൽ ഇത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോളെന്നും കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂവെന്നും കേരളം അറിയിച്ചു. 

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട സ്ഥിതി വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. 

ALSO READ: Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിൽ മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെകട്ടറി

നിലവിൽ മുല്ലപെരിയാറിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. ഇന്നലെയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയായത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ എത്തുന്ന  കുറഞ്ഞിട്ടുണ്ട്.  അതേസമയം അണക്കെട്ടിൽ അധികജലമായി സ്പിൽ വേ ഷട്ടറുകൾ തുറന്നാൽ വിവിധ പ്രദേശങ്ങളിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News