Suicide : പുനലൂരിൽ ഗർഭിണി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Suicide: രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ അടുത്ത റൂമിലേക്ക് പോയി കിടന്നിരുന്നു.  രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും  പൂട്ടിയിരിക്കുന്നതായി മനസ്സിലായി

Written by - Zee Malayalam News Desk | Last Updated : May 16, 2023, 02:12 PM IST
  • പുനലൂരില്‍ നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കല്ലാർ സ്വദേശി ശരണ്യയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • ശരണ്യയുടെ വിവാഹം ഒന്നര വർഷം മുൻപ് കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി നടന്നിരുന്നു
Suicide : പുനലൂരിൽ ഗർഭിണി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: പുനലൂരില്‍ നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ശരണ്യയുടെ വിവാഹം ഒന്നര വർഷം  മുൻപ് കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ശരണ്യയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: Crime News: ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും പിടിയിൽ

രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ അടുത്ത റൂമിലേക്ക് പോയി കിടന്നിരുന്നു.  രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും  പൂട്ടിയിരിക്കുന്നതായി മനസ്സിലായി. തുടർന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ശരണ്യ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്.

Also Read: Kalamassery Medical College: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്കു നേരെ ആക്രമണം; പ്രതി പിടിയിൽ

ഉടണ് തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരണ്യയുടേത് പ്രണയ വിവാഹമായിരുന്നു. അഖിലുമായി പിണങ്ങി  മൂന്നു ദിവസങ്ങൾക്ക് മുൻപ് ശരണ്യ പുനലൂരിലുള്ള തന്റെ  മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസ്മിയയുടെ മരണത്തിൽ ജീവനക്കാരുടെ മൊഴിയെടുത്തു

ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കോളേജിലേ 5 ജീവനക്കാരിൽ നിന്നും അതുപോലെ 10 വിദ്യാർത്ഥികളിൽ നിന്നും ബാലരാമപുരം പോലീസ് മൊഴിയെടുത്തു.  ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെയാണ് തലേ ദിവസം ഫോൺ വിളിക്കാത്തതതുകൊണ്ട് അന്വേഷിച്ചെത്തിയ മാതാവ്   മാതാവ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ചെറിയ പെരുന്നാളിൽ വീട്ടിൽ പോകാൻ പുറപ്പെട്ടപ്പോൾ ഇനി ഇവിടേക്ക് വരില്ലെന്ന് പറഞ്ഞതായി ചില വിദ്യാർത്ഥികൾ പോലീസിന് മൊഴി നൽകിയതായിട്ടാണ് വിവരം. ഇത് കേന്ദ്രീകരിച്ച് എന്തുകൊണ്ടാകും അസ്മിയ അങ്ങനെ പറഞ്ഞതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് കോളേജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

Also Read: Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ

അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന കോളേജിന് ബാലരാമപുരത്തെ മുസ്ളീം ജമാഅത്തുകളുമായോ മദ്രസകളുമായി പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും ജമാഅത്ത് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. സംഭവം നടന്നത് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയിലാണ്. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് വെള്ളിയാഴ്‌ച ഫോൺ വിളിക്കുന്ന കുട്ടി വിളിക്കാത്തത്തിനെ തുടർന്ന് സ്ഥാപനത്തിലേക്ക് കുട്ടിയുടെ മാതാവ് വിളിക്കുകയും എന്നാണത് പിറ്റേന്ന് കുട്ടി വിളിച്ചോളും എന്നറിയിച്ചുവെങ്കിലും കുട്ടി വിളിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് കുട്ടിയുടെ മാതാവ് പറയുന്നത്.  

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

മാത്രമല്ല കുട്ടിയെ കാണാൻ വന്ന മാതാവിനെ ആദ്യം  അനുവദിച്ചില്ലയെന്നും ശേഷം അധികൃതരെ വിളിച്ചു സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനിവദിച്ചതെന്നും അപ്പോൾ കുട്ടി വീണു കിടക്കുന്ന നിലയിലായിരുന്നുവെണ്ണ കാര്യം ബന്ധുക്കളെ മാതാവ് അറിയിച്ചതിനെ തുടർന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഇവർ രംഗത്തെത്തിയത്.  അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്.  കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്നാണ് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോയില്ലെന്നും മാത്രമല്ല ഇവരോടൊപ്പം ആരും ചെന്നില്ലയെന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News