വയനാട് അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

ഈ സംഭവത്തിലാണ് ബാങ്ക് വിശദീകരണവുമായി എത്തിയത്. മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ബാങ്ക് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ബാങ്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നം പരമാവധി രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 13, 2022, 06:42 PM IST
  • പുൽപ്പള്ളി സ്വദേശി ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്.
  • ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.
  • ബാങ്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നം പരമാവധി രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു.
വയനാട് അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

വയനാട്: ‌‌വയനാട്ടിൽ കട ബാധ്യത മൂലം അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. പുൽപ്പള്ളി സ്വദേശി ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്.  ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.  ഭാര്യയെ ബന്ധുവീട്ടിൽ പറഞ്ഞയച്ച ശേഷമാണ് ടോമി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 7 സെന്‍റ് സ്ഥലമാണ്  ഇയാൾക്ക് സ്വന്തമായി ഉള്ളത്. 

ഈ സംഭവത്തിലാണ് ബാങ്ക് വിശദീകരണവുമായി എത്തിയത്. മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ബാങ്ക് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ബാങ്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നം പരമാവധി രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു. 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്രക്കുറിപ്പ് ചുവടെ.

Read Also: 30 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത; അഭിഭാഷകൻ ജീവനൊടുക്കി

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താവ് ടോമി എം വിയുടെ അപ്രതീക്ഷിത മരണം ദൗര്‍ഭാഗ്യകരവും അതീവ ദുഃഖകരവുമാണ്. കുടുംബത്തെ ഞങ്ങളുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ഈ ഉപഭോക്താവ് നേരിട്ട പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ബാങ്ക് ശ്രമിച്ചു വരികയായിരുന്നു. ഉപഭോക്താവ് നല്‍കിയ ഉറപ്പിന്‍മേല്‍ ഇതുവരെ അദ്ദേഹത്തിന്റെ സ്വത്ത് ബാങ്ക് ജപ്തി ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച ബാങ്കിന്റെ വിശദീകരണം താഴെ ചേര്‍ക്കുന്നു. 

ടോമി എം വിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ട് ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാല്‍ ഈ വായ്പാ അക്കൗണ്ട് 31/12/2015ന് നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചിരുന്നു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങുകയും ചെയ്തു. വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ സൗത്ത് ഇന്ത്യന്‍ ബാങ്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതു രമ്യമായി സെറ്റില്‍ ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു. 

Read Also: ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകന്‍റെ ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ഇതു പ്രകാരം തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നതാണ്. ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത് കോടതി ഉത്തരവ് പ്രകാരം പൂര്‍ണമായും നിയമപരമായാണ്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ജപ്തി ചെയ്യാന്‍ ശ്രീമതി ജമീലയെ കോടതി നിയോഗിക്കുകയും ചെയ്തു. ഇതു പ്രകാരം തുടര്‍ നടപടികള്‍ക്കായി 11/05/2022ന് അഡ്വക്കറ്റ് കമ്മീഷണര്‍, പോലീസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഈട് വസ്തു സന്ദര്‍ശിച്ചു. 

ഉപഭോക്താവും പ്രദേശത്തെ പ്രധാന വ്യക്തികളുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ 16 ലക്ഷം രൂപ തിരിച്ചടക്കാന്‍ ഉപഭോക്താവ് സന്നദ്ധത അറിയിക്കുകയും ഈ തുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആദ്യ ഘഡു എന്ന നിലയില്‍ ഇതേദിവസം തന്നെ നാല് ലക്ഷം രൂപ ഉപഭോക്താവ് അടക്കുകയും ചെയ്തു. നിശ്ചിത ദിവസത്തിനകം തുക തിരിച്ചടക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ഉപഭോക്താവും മധ്യസ്ഥരും ഒപ്പുവച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നല്‍കുകയും ചെയ്തു. 

Read Also: നെല്ല് സംഭരിക്കാതെ മില്ലുകാരുടെ സമ്മർദ്ദതന്ത്രം; പ്രതിസന്ധിയിലായി കർഷകർ

ഈ ഉറപ്പിന്‍മേല്‍ ജപ്തി നടപടികള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നിര്‍ത്തിവെക്കുകയും രണ്ട് ഘട്ടങ്ങളായി വിഷയം രമ്യമായി പരിഹരിക്കാമെന്ന് സമ്മതിച്ച് ഇതിലേക്കുള്ള മുന്‍കൂര്‍ തുക കൈപ്പറ്റുകയും ചെയ്തിട്ടുള്ളതാണ്. ഈ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. രമ്യമായി വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News