Vizhinjam Suicide : വിഴിഞ്ഞത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

1 /9

വിഴിഞ്ഞത്ത് 24കാരി അർച്ചന വാടകവീട്ടിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ (Vizhinjam Archana Suicide Case) നാട്ടുകാർ യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. യുവതിയുടെ ഭാർത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പള്ളിച്ചൽ വിഴിഞ്ഞം റോഡ് (Vizhinjam Pallichal Road) ഉപരോധിച്ചത്. 

2 /9

ചോദ്യം ചെയ്തതിന് ശേഷം യുവതിയുടെ ഭർത്താവ് സുരേഷിനെ വിട്ടയച്ചതിനെ തുടർന്നാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്

3 /9

പ്രതിഷേധം ശക്തമായതിനെ തുടർന്ന് അർച്ചയുടെ ഭർത്താവ് സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡയിലെടുത്തു. വിഴിഞ്ഞം പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

4 /9

ഇന്നലെയാണ് അർച്ചന വാടകവീട്ടിൽ തീകൊളുത്തി മരിച്ച വാർത്ത പുറത്ത് വന്നത്. സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന് ബന്ധുക്കൾ  പ്രതിഷേധം  തുടരുമെന്നും അർച്ചനയുടെ ബന്ധുക്കൾ അറിയിച്ചു.

5 /9

അതേസമയം സുരേഷിനെതിരെ കേസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടറും തഹ്സിദാറും ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് നാട്ടുകാരോടായി ഉദ്യോഗസ്ഥർ അറിയിച്ചു.  

6 /9

ചൊവ്വാഴ്ച രാത്രിയാണ് 24കാരിയായ അർച്ച ഭാർത്താവിനൊപ്പം താമസിച്ചു കൊണ്ടിരുന്ന വാടക വീട്ടിൽ തീക്കൊളുത്തി സ്വയം മരിച്ചത്. സംഭവത്തിന് തൊട്ട് പിന്നാലെ ഭർത്താവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

7 /9

ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അർച്ചനയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

8 /9

9 /9

അർച്ചനയും ഭർത്താവ് സുരേഷും

You May Like

Sponsored by Taboola