പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണ ചൂടിലാണ് കേരളം. പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വിജയം ഉറപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കുകയാണ് മൂന്ന് മുന്നണികളും.
ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന, ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നും കെ മുരളീധരൻ അറിയിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ഇടതുപക്ഷ അനുഭാവിയായി മുൻ എംപി പറഞ്ഞപ്പോൾ സിപിഎം നേതൃത്വത്തിന് പൊള്ളിയോ. അല്ലെങ്കിൽ തല പോയാലും ഖേദം പ്രകടിപ്പിക്കാത്ത ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ജോയ്സ് ജോർജിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത് എന്തുകൊണ്ടാകും.
എന്നാൽ ഖത്തിറിൽ പോയി ലോകകപ്പ് കാണണമെങ്കിൽ തെരഞ്ഞെടുപ്പിൽ കാട്ടുപരുത്തി മാത്രാം ജയിച്ചാൽ പോരാ, ലോകകപ്പ് കണാൻ പോകുന്നതിനും ഒരു മത്സരം കൂടി മുന്നോട്ട് വെക്കുന്നതാണ് കാട്ടുപരുത്തിയുടെ വാഗ്ദാനം.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുക്കമ്പോൾ വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് വിവാദം കത്തുന്നു. വോട്ടേഴ്സ് ലിസ്റ്റിനെ കുറിച്ചുള്ള കോൺഗ്രസ് ഉന്നയിച്ച ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷ് അന്വേഷിക്കാൻ തയ്യറായപ്പോൾ അത് വെറും പൊള്ളത്തരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് കണ്ണൂരിൽ റോഡ് ഷോ നടത്തും. രാഹുൽ ഗാന്ധി കോന്നിയിലും റോഡ് ഷോ സംഘടിപ്പിക്കും. തലശ്ശേരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ബിജെപി സംസ്ഥാന നേതൃത്വം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.