Crime News: മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം

സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.  ഈ സെല്ലിലാണ് ചൊവാഴ്ച വൈകിട്ട് സ്മിതാകുമാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 10:41 AM IST
  • മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം
  • രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
Crime News: മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം.  രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തിൽ നിരവധി പരുക്കുകള്‍ ഉണ്ടെനാണ് കുടുംബത്തിന്റെ ആരോപണം.  അതുകൊണ്ടുതന്നെ കൊലപാതക സാധ്യതയടക്കം പൊലീസും പരിശോധിക്കുന്നുണ്ട്.

Also Read: വീണ്ടും ​സുരക്ഷാ വീഴ്ച, കുതിരവട്ടത്ത് നിന്ന് 17കാരി ചാടിപ്പോയി

കൊല്ലം ശൂരനാട് സ്വദേശിനിയായ സ്മിതാകുമാരിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടില്‍വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന്  ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്മിതാകുമാരിയെ  പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്.  ശേഷം വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.  

Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും!

 

ഈ സെല്ലിലാണ് ചൊവാഴ്ച വൈകിട്ട് 5 മണിയോടെ സ്മിതാകുമാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിൽ സ്മിതയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളജിലെത്തും മുൻപ് സ്മിതയുടെ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.  ഇതിനു മുൻപും രണ്ടു തവണ സ്മിതാകുമാരി ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. മരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറൻസിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. 

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായിട്ടാണ് കായിക മേള നടക്കുന്നത്. ഡിസംബർ 3 മുതൽ 6 വരെയാണ് കായിക മേള,  നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥേയരാവുന്നത്. ഇത്തവണത്തെ കായികോത്സവത്തിന് പകലും രാത്രിയുമായി നടത്തുന്നുവെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.   

Also Read: Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

14 ജില്ലകളിൽ നിന്നായി 2400 ഓളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.  ഇന്ന് വൈകിട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.  രണ്ടുവർഷത്തെ കൊറോണ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ മേളയിൽ സബ് ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്‌സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികൾ പങ്കെടുക്കും. ഇതിൽ 1,443 ആൺകുട്ടികളും, 1,294 പെൺകുട്ടികളും ഉൾപ്പെടും.  കൂടാതെ 350 ഓളം ഒഫീഷ്യൽസും പങ്കെടുക്കും. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000മീറ്റർ ഓട്ടത്തോടെയായിരിക്കും മേളക്ക് തുടക്കമിടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News