കൊല്ലം: കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ അമ്മയും കാമുകനായ പൂജാരിയും അറസ്റ്റില്‍. കരുനാഗപ്പളളി സ്വദേശിയായ ക്ഷേത്രപൂജാരി രഞ്ജു പന്ത്രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ പൂജാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉള്‍പ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ബന്ധു വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു നിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.