അങ്കമാലി: യുവനടിയെ ആക്രമച്ച കേസിലെ കോടതി നടപടികൾ രഹസ്യമാക്കി. കേസിന്റെ നടപടികള്‍ രഹസ്യമായി കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
നടിയുടെ രഹസ്യമൊഴിയടക്കം പലനിർണായകമായ തെളിവുകളും ഈ കേസിലുണ്ടെന്നും അതു തുറന്നകോടതിയിൽ വെച്ച് പറയാനാകില്ലെന്നും ഇന്നലെ പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, നടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതി ഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
കോടതി ഉത്തരവിനെ തുടർന്നു മാധ്യമ പ്രവർത്തകരെയും മറ്റു അഭിഭാഷകരെയും കോടതിയിൽനിന്നു മാറ്റിയതിനു ശേഷമാണ് സുനിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നത്.