കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്

Kattakada KSRTC Issue : സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടുകയും ചെയ്തു. ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം

Written by - Jenish Thomas | Last Updated : Sep 20, 2022, 06:19 PM IST
  • ച്ഛനെയും മകളെയും സംഘം ചേർന്ന് മർദ്ദിച്ച കുറ്റത്തിനാണ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
  • കൂടാതെ സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടുകയും ചെയ്തു.
  • ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
  • വിഷയം നാളെ കഴിഞ്ഞ് പരിഗണിക്കും.
കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്

തിരുവനന്തപുരം : വിദ്യാർഥിനിയുടെ കൺസഷൻ സംബന്ധിച്ചുള്ള വാക്ക് തർക്കത്തിൽ തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്. കാട്ടാക്കട ഡിപ്പോയിലെ അഞ്ചിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അച്ഛനെയും മകളെയും സംഘം ചേർന്ന് മർദ്ദിച്ച കുറ്റത്തിനാണ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടുകയും ചെയ്തു. ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വിഷയം നാളെ കഴിഞ്ഞ് പരിഗണിക്കും.

ആമച്ചൽ സ്വദേശി പ്രേമനെയും മകളെയുമാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മർദ്ദനത്തിന് ഇരയായ അച്ഛനും മകളും ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു. ഇന്ന് സെപ്റ്റംബർ 20 ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കൺസഷന് വിദ്യാർഥികളായ മകളുടെ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ നിർബന്ധം പിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരും പ്രേമാനന്ദനും തമ്മിൽ തർക്കമായി. മൂന്ന് മാസമായി മകളുടെ കൺസഷന് വേണ്ടി താൻ കയറിയിറങ്ങുകയാണ്. ഇത്തരം ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞു. ഇതിൽ പ്രകോപിതരായ മറ്റ് ജീവനക്കാരും ചേർന്ന് പിതാവിനെ മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു. 

ALSO READ : തിരുവനന്തപുരത്ത് അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനം

അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ വേണ്ടത്ര രീതിയിൽ നന്ദായി എഴുതാൻ സാധിച്ചില്ല. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ല. പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയെന്നും രേഷ്മ പറഞ്ഞു. 

പ്രേമനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു ഇടപ്പെട്ടു. വിഷയത്തിൽ അന്വേഷിച്ച് വിശദാംശങ്ങൾ നൽകാൻ സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്ന് കെഎസ്ആർടിസി വിജിലൻസ് സംഘം പ്രേമന്റെ മൊഴി എടുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News