തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഒഴുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ മദ്യനയം സംസ്ഥാനത്തെ വൻവിപത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തലയുടെ ഈ രൂക്ഷ വിമർശനം.
ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ കേരളത്തിൽ മദ്യം ഒഴുക്കുകയാണെന്നും പൂട്ടിയ ബാറുകൾ തുറന്ന് കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിലേറാൻ എൽഡിഎഫിനെ സഹായിച്ചവർക്ക് സർക്കാർ പ്രത്യുപകാരം ചെയ്യുകയാണെന്നും മദ്യം സംസ്ഥാനത്ത് ഒഴുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.