യുഎസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; മക്കളെ വെടിവച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കാലിഫോർണിയയിലെ സക്രമെന്റോയിലെ ക്രിസ്ത്യൻ പള്ളിയിലാണ് വെടിവെപ്പ് നടന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 04:25 PM IST
  • 9, 10, 13 വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്
  • 39കാരനായ ഒരാളും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് സ്കോട്ട് ജോൺസ് സ്ഥിരീകരിച്ചു
  • അക്രമിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
  • കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു
യുഎസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; മക്കളെ വെടിവച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കാലിഫോർണിയ: യുഎസിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. അക്രമി ഉൾപ്പെടെ അ‍ഞ്ച് പേർ കൊല്ലപ്പെട്ടു. മക്കളെയും മറ്റൊരാളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കാലിഫോർണിയയിലെ സക്രമെന്റോയിലെ ക്രിസ്ത്യൻ പള്ളിയിലാണ് സംഭവം നടന്നത്.

9, 10, 13 വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. 39കാരനായ ഒരാളും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് സ്കോട്ട് ജോൺസ് സ്ഥിരീകരിച്ചു. അക്രമിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

വൈകുന്നേരം അഞ്ച് മണിക്ക് ശേഷം, സാക്രമെന്റോയിലെ പള്ളിയിലെ ജീവനക്കാരനാണ് താഴത്തെ നിലയിൽ നിന്ന് വെടിയൊച്ച കേട്ടത്. പള്ളിയിലെ ജീവനക്കാരൻ താഴത്തെ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അക്രമി ഉൾപ്പെടെ അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു. പള്ളിയിൽ നടന്ന അക്രമസംഭവത്തെക്കുറിച്ച് സഭയുടെ നേതാക്കൾ പ്രതികരിച്ചില്ല. കാലിഫോർണിയ ​ഗവർണർ ​ഗാവിൻ ന്യൂസോം സംഭവത്തെ അപലപിച്ചു. സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗാവിൻ ന്യൂസോം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News