ഒട്ടകപ്പക്ഷിയുടെ ഇണചേരൽ നൃത്തം; വ്യത്യസ്തയാണ് ഈ ജീവി

എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും ഒട്ടകപ്പക്ഷിക്ക് പറക്കാൻ കഴിയില്ല, എന്നാൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും.

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 05:59 PM IST
  • ഒട്ടകപ്പക്ഷികളുടെ ഇണചേരലും അൽപ്പം വ്യത്യസ്തമാണ്
  • നൃത്തം ചെയ്താണ് ഒട്ടകപ്പക്ഷി തൻറെ ഇണയെ ആകർഷിക്കുന്നത്
  • സയൻസ് ഗേൾ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്
ഒട്ടകപ്പക്ഷിയുടെ ഇണചേരൽ നൃത്തം; വ്യത്യസ്തയാണ് ഈ ജീവി

ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. വളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും.

എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല. റാറ്റൈറ്റ് വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി, എമു, റിയ, കിവി തുടങ്ങിയ പക്ഷികൾക്കൊന്നും പറക്കാൻ കഴിയില്ല. ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.

ഒട്ടകപ്പക്ഷികളുടെ ഇണചേരലും അൽപ്പം വ്യത്യസ്തമാണ്. പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി. നൃത്തം ചെയ്താണ് ഒട്ടകപ്പക്ഷി തൻറെ ഇണയെ തിരഞ്ഞെടുക്കുന്നത്.  അത് കൊണ്ട് തന്നെ ഈ രംഗം രസകരവുമാണ്. ഇത്തരത്തിൽ ഒട്ടകപ്പക്ഷിയുടെ ഇണചേരൽ വീഡിയോ ട്വിറ്ററിൽ വൈറലാണ്. സയൻസ് ഗേൾ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്.

 

മറ്റൊരു കാര്യമെന്താണെന്നാൽ ഒട്ടകപ്പക്ഷികൾ മരുഭൂമിയിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു. അറേബ്യയിൽ മുൻ‌കാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശനാശം സംഭവിച്ചു. ഒരിക്കൽ ജോർദ്ദാൻ, സിറിയ, ഇറാക്ക്, പാലസ്തീൻ മുതലായ പ്രദേശങ്ങളിൽ സുലഭമായി ഇവയെ കണ്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News