കഴിഞ്ഞ മാസം എട്ടിനാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിന് ചിമ്മിനിക്കാട്ടിലെ ആനപ്പോര് വെച്ചാണ് ഇവരുടെ കൂടെയുണ്ടായ നായയുടെ കടിയേറ്റത്
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ കൊരട്ടി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് അര്‍ദ്ധരാത്രിയില്‍ ഹെല്‍മറ്റ് ധരിച്ച് ഒരാള്‍ ഓടിച്ചു പോകുന്നത് ശ്രദ്ധയില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കൊരട്ടി പോലീസിനെ വിവിരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടുവാന്‍ സാധിച്ചത്.
രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏതാണ്ട് ഏഴര മണിവരെ നീണ്ടു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ ഏഴ് സ്വകാര്യ ബസുകളും പോലീസിടപെട്ട് പിടിച്ചിടുകയായിരുന്നു.
രാവിലെ ആറരയോടെ മീഞ്ചന്തയിൽ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥാപനത്തിന് പുറകിൽ സംശയാസ്പദമായ രീതിയിൽ കോണി ചാരിവെച്ചിരിക്കുന്ന വിവരം ഉടമയെ അറിയിച്ചു. ഇതോടെ കടയുടമ എത്തി കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്ന ബാഗുകൾ കവർച്ച ചെയ്തതായി അറിഞ്ഞത്.
ഗാന്ധിജി എഡിറ്ററായി 1925 ൽ ആരംഭിച്ച യങ് ഇന്ത്യാ പത്രത്തിന്റെ കോപ്പികൾ, വൈക്കം സത്യാഗ്രഹം, ഗാന്ധിജിയുടെ കൽക്കട്ടയിലെ ഉപവാസം എന്നിവയെപ്പറ്റിയും, ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയും ചിത്രങ്ങളും അടങ്ങിയ പത്രങ്ങളുടെയും മാസികകളുടേയും ശേഖരം തന്നെയുണ്ട് ജോർജ്കുട്ടി വാഴപ്പള്ളിയുടെ വീട്ടിൽ.
ഇന്ന് രാവിലെ ചാലക്കുടി വി.ആർ.പുരത്താണ് അപകടം നടന്നത്. ജോലിക്ക് പോവുകയായിരുന്നു ഇരുവരും. സാധാരണയായി ട്രാക്കിന് സമീപത്തെ റോഡിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഈ റോഡിൽ വെള്ളക്കെട്ടായി. ശക്തമായ മഴയും ഡാമുകൾ തുറന്നുവിട്ടതുമാണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകാൻ കാരണം.
ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ബി.എം.ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയാണ് ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു.
Road Accident: തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. മത്സരയോട്ടത്തിനിടെ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.
അധ്യാപകനും ഗാനരചയിതാവും സംഗീത ആല്‍ബങ്ങളുടെ സംവിധായകനുമായ പ്രവീണ്‍ എം.കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയച്ചത്. തൃശ്ശൂര്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ ആരെങ്കിലും ഒരു പാട്ടു പാടൂ എന്ന് അധ്യാപകന് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്.
തൃശൂർ പൂരത്തിന് ശേഷം വടക്കുംനാഥന്റെ മണ്ണിൽ ഏറ്റവും അധികം ആനകൾ പങ്കെടുക്കുന്ന ചടങ്ങാണ് കർക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 67 ആനകളാണ് ഈ വർഷം ചടങ്ങിൽ പങ്കെടുത്തത്. കൊവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൌഡമായി നടന്ന ആനയൂട്ട് ആനപ്രേമികളും ആഘോഷമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.