ദിലീപിന് ആശ്വാസമായി വിജിലന്‍സ് റിപ്പോര്‍ട്ട്; ഡി സിനിമാസിനായി ഭൂമി കൈയേറിയിട്ടില്ല

ചാലക്കുടിയില്‍ നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്ററിന്‍റെ ഭൂമി കൈയേറ്റവുമായ ബന്ധപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട്. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുന്‍ ജില്ലാ കലക്ടറുടെ നടപടിയും നിയമപരമായിരുന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.  

Last Updated : Sep 22, 2017, 12:05 PM IST
 ദിലീപിന് ആശ്വാസമായി വിജിലന്‍സ് റിപ്പോര്‍ട്ട്; ഡി സിനിമാസിനായി ഭൂമി കൈയേറിയിട്ടില്ല

തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്ററിന്‍റെ ഭൂമി കൈയേറ്റവുമായ ബന്ധപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട്. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുന്‍ ജില്ലാ കലക്ടറുടെ നടപടിയും നിയമപരമായിരുന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.  

ഡി സിനിമാസ് ഇരിക്കുന്ന ഭൂമി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. ജില്ലാ സര്‍വെയര്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഡി സിനിമാസിനൊപ്പമുള്ളത് സമീപമുള്ള ഒരു ക്ഷേത്രത്തിന്‍റെ ഒന്നര സെന്റ് ഭൂമി മാത്രമാണ്. സര്‍ക്കാരിന്‍റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസില്‍ ഇല്ലെന്നു ജില്ലാ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ജില്ലാ സര്‍വേ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നതാണ്.

സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിന്‍റെ 90 സെന്റില്‍ ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്‍റെ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പിന്നീട് തിരുത്തിവാങ്ങിയിരുന്നു. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സര്‍വേ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

Trending News