മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയായ മുത്താണിക്കാട് അഷ്കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. 10 വര്‍ഷമായി ഉപയോഗിച്ച് വരുന്ന കിണറാണ് തകര്‍ന്നത്. കിണറിന് സമീപത്തുണ്ടായിരുന്ന അഷ്കറിന്റെ ഭാര്യ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് അകത്തേക്ക് പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.
പ്രദേശത്തെ ഗ്യാസ് ഏജന്റാണ് ഇതിന്റെ നടത്തിപ്പുകാരനെന്നാണ് പിടിയിലായ ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ഗ്യാസ് ഫില്ലിംഗ് കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.
Fuel tanker accident: ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. ഇരുപത്തി രണ്ടാം മൈലിലെ വളവിൽ വച്ചാണ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചത്.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്, രാവിലെ 6 മുതൽ വൈകും നേരം 6 വരെയാണ് ഹർത്താൽ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന് കടന്നുകളഞ്ഞത്.
2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മുന്തിരി വള്ളിയില്‍ അന്ന് 50 മുന്തിരികുലകളാണുണ്ടായിരുന്നത്. ഇന്ന് അത് നിരവധി മുന്തിരികുലകളിലെത്തിനില്ക്കുന്നു. മേല്‍മുറി പാറമ്മല്‍ സ്വദേശിയായ രതീഷ് ബാബുവാണ് മുന്തിരികൃഷി ചെയ്ത് വിജയം നേടിയിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണവുമായി അന്‍സാര്‍ പിടിയിലായത്. ഒന്നര മാസകാലമായി പത്തു കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് വളാഞ്ചേരിയില്‍ മാത്രം പിടികൂടിയത്.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതോടെയാണ് മലപ്പുറം എസ്പിയുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.
പരിസ്ഥിതിയാഘാതമേല്പ്പിക്കാതെയാണ് ദേശീയപാത നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഉറപ്പ്. എന്നാല്‍ പ്രധാനപാലം കടന്നുപോകുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ ഇരുകരകളിലുമായി വെള്ളം നിറയാന്‍ സാധ്യതയേറുന്നതായാണ് പ്രദേശവാസികളും കര്‍ഷകരും പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.