വിവരം പുറത്തറിയുകയും പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ് കുടുംബവുമായി അടുത്തിടപഴകിയിരുന്ന ബന്ധുവായ അയിരൂർ തയ്യിൽ വീട്ടിൽ റെജീ ജേക്കബ്, മാതാവിന്റെ കാമുകനായ ഷിബു, എന്നിവരും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്.
കിഫയുടെ നേത്യത്വത്തിൽ കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല വേണമെന്ന ഉത്തരവിനെതിരെ കിഫയുടെ നേത്യത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
അടുത്ത കാലത്ത് ഭർത്താവ് കുഞ്ഞുമോൻ രോഗബാധിതനാവുകയും കുത്തുമോൾക്ക് ഹൃദയ സംബന്ധമായ രോഗം ബാധിക്കുകയും ചെയ്തപ്പോൾ ഏക മകൻ അനീഷ് കൂലിപ്പണി ചെയ്ത് കുടുംബം പോറ്റി. 6 മാസം മുൻപ് അനീഷ് ഒരു അപകടത്തിൽ മരണപ്പെട്ടതോടെ ചെറുമക്കളായ 9 വയസുകാരൻ ആദിനാഥിന്റെയും 8 വയസുകാരി അശ്വനിയുടേയും ചുമതലയും കുഞ്ഞുമോളെ ഏൽപ്പിച്ച് മരുമകൾ ജോലി അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോയി.
പല വാടക വീടുകളിൽ മാറി മാറി താമസിച്ച് വരുന്നതിനിടെ കഴിഞ്ഞ വർഷം മകൻ ഒരു അപകടത്തിൽ മരിക്കുകയും മരുമകൾ ഉപജീവന മാർഗ്ഗം തേടി തമിഴ്നാട്ടിലേക്ക് പോവുകയും ചെയ്തതോടെ 8 ഉം 10 ഉം വയസുള്ള ചെറുമക്കളുടെ സംരക്ഷണവും കുഞ്ഞുമോളുടെ ചുമലിലായി.
Human Rights Commission : 2013 മാർച്ച് 25 മുതൽ നിലവിലുള്ള ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നും വി.കെ. ബീനാകുമാരി സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തിയത്.
മാലിന്യസംസ്കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കെട്ടുകണക്കിന് മാലിന്യമാണ് ചന്തയില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മാലിന്യസംസ്കരണം അടിയന്തരമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു.
വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നാരങ്ങാനം ചെറുകോൽ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി സർക്കാർ 89 കോടി രുപ അനുവദിച്ചെങ്കിലും വാട്ടർ ടാങ്കിന് സ്ഥലം ലഭിക്കാതെ ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.